ഇതിഹാസമാകുന്ന ഇറോം -ഒന്ന്
![]() |
| ഇറോം ചാനു ശര്‍മിള |
സഹന സമരത്തിന്റെ അത്യപൂര്‍വ മാതൃക ലോകത്തിന് സമര്‍പ്പിച്ച ഗാന്ധി ശിഷ്യയായ ഇറോം ശര്‍മിളയുടെ 'അഫ്സ്പ' ക്കെതിരെയുള്ള നിരാഹാര സമരം നവംബര്‍ രണ്ടിന് പത്തുവര്ഷം പൂര്‍ത്തിയായി. രാജ്യത്തെ ഭരണകൂട വും മാധ്യമങ്ങളും ഒരുപോലെ അവഗണിച്ച സമരമാണ് ഇറോം ഷര്‍മിളയു ടേ ത്. ഈ ധര്‍മ സമരത്തിലൂടെ ശര്‍മിള എന്താണ് പറയുന്നതെന്ന് പൊ തു സമൂഹം അറിയേണ്ടതുട്.അവര്‍ മണിപ്പൂരിലെ ജനങ്ങള്‍ക്ക് വേണ്ടി മാത്ര മല്ല രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്ക് വേണ്ടിയാണ് ഒരിക്കലും തളര്‍ത്താനാവാത്ത കരുത്തോടെയും അസാമാന്യമായ ക്ഷമയോടെയും പോരാടിക്കൊ ണ്ടിരിക്കുന്നത് . സുരക്ഷാ സേനയുടെ പ്രത്യകാധികാര നിയമം (AFSPA - ആര്‍മ്ഡ് ഫോഴ്സ്' സ്പെഷ്യല്‍ പവേഴ്സ് ആക്റ്റ്) പിന്‍വലിക്കണമെന്ന ഒരേയൊരാവശ്യമുന്നയിച്ചാണ് പതിറ്റാണ്ട് പിന്നിടുന്ന നിരാഹാര സമരം.
ഭാരതത്തിന്റെ തെക്കുപടിഞ്ഞാറെ മൂലയിലെ ‘ദൈവ ത്തി ന്റെ സ്വന്തം നാട്ടുകാ’രായ നമുക്ക് ഈ വാര്‍ത്തയുടെ ഭൂത - വ ര്‍ത്തമാന ങ്ങള്‍ പുറത്തുവിടുന്ന പുകച്ചിലും ആളിക്കത്തലും ഒരു പക്ഷേ വേ ണ്ടത്ര മന സ്സിലായെന്നു വരില്ല .
പക്ഷേ,അറിയാം ചിലര്‍ക്ക് ‘പ്രത്യകാധികാര നിയ മ’ത്തിന്റെ കരാള ഹസ്തത്തിനുള്ളില്‍ കഴിയുന്ന കശ്മീരിന്,മണിപ്പൂര്‍, അസം തുടങ്ങിയ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കു, അവിടങ്ങളിലെ ഭരണകൂടങ്ങള്‍ക്കു ,ഈ സുരക്ഷാ നിയമം ഉയര്‍ത്തിവിടുന്ന സകല താപജ്ജ്വാലകളും നെഞ്ചിലേറ്റു വാങ്ങി നിരാഹാരമനുഷ്ഠിക്കുന്ന 'മണിപ്പൂരിലെ ഉരുക്കു വനിത’ യെന്നറിയപ്പെടുന്ന ഇറോം ശര്‍മിള ചാനുവിന്.
സവിശേഷമായ കാലാവസ്ഥ-ഭൂപ്രകൃതി മൂലവും വൈവിധ്യ പൂര്‍ണമായ വംശീയതകളും ഗോത്ര സംസ്കൃതിയും നിലനി ല്‍ക്കുന്നതിനാലും ഭാരതത്തിന്റെ വടക്ക് കിഴക്കന്‍ പ്രദേശങ്ങള്‍ മറ്റുഭാഗങ്ങളി ല്‍നിന്ന് നിന്ന് സാംസ്ക്കാരികമായും വംശീയമായും വ്യത്യസ്തമാണ്. മണിപ്പൂരടക്കമുള്ള വടക്ക്-കിഴക്കന്‍ മേഖല തുടക്കം മുതലേ അസ്വസ്ഥബാധിതമാണ് .
സാമ്പത്തിക പിന്നോക്കാവസ്ഥയും അനുബന്ധ പ്രശ്നങ്ങളും ജനങ്ങളുടെ അസംതൃപ്തിക്ക് ആക്കം കൂട്ടിയിട്ടുണ്ട് . 1949 - ലാണ് മണിപ്പൂര്‍ ഇന്ത്യന്‍ യൂണിയനുമായി ചേര്‍ക്കപ്പെട്ടത് .സര്‍ദാര്‍ പട്ടേലടക്കമുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇടപെടലുകലുകള്‍ ശേഷം , മണിപ്പൂര്‍ ഭരണാധികാരി മഹാരാജാ ബോധ്ചന്ദ്ര സിംഗ് ലയന ഉടമ്പടി യില്‍ ഒപ്പ് വെയ്ക്കുകയായിരുന്നു.
ഭാരതത്തിന്റെ തെക്കുപടിഞ്ഞാറെ മൂലയിലെ ‘ദൈവ ത്തി ന്റെ സ്വന്തം നാട്ടുകാ’രായ നമുക്ക് ഈ വാര്‍ത്തയുടെ ഭൂത - വ ര്‍ത്തമാന ങ്ങള്‍ പുറത്തുവിടുന്ന പുകച്ചിലും ആളിക്കത്തലും ഒരു പക്ഷേ വേ ണ്ടത്ര മന സ്സിലായെന്നു വരില്ല .
പക്ഷേ,അറിയാം ചിലര്‍ക്ക് ‘പ്രത്യകാധികാര നിയ മ’ത്തിന്റെ കരാള ഹസ്തത്തിനുള്ളില്‍ കഴിയുന്ന കശ്മീരിന്,മണിപ്പൂര്‍, അസം തുടങ്ങിയ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കു, അവിടങ്ങളിലെ ഭരണകൂടങ്ങള്‍ക്കു ,ഈ സുരക്ഷാ നിയമം ഉയര്‍ത്തിവിടുന്ന സകല താപജ്ജ്വാലകളും നെഞ്ചിലേറ്റു വാങ്ങി നിരാഹാരമനുഷ്ഠിക്കുന്ന 'മണിപ്പൂരിലെ ഉരുക്കു വനിത’ യെന്നറിയപ്പെടുന്ന ഇറോം ശര്‍മിള ചാനുവിന്.സവിശേഷമായ കാലാവസ്ഥ-ഭൂപ്രകൃതി മൂലവും വൈവിധ്യ പൂര്‍ണമായ വംശീയതകളും ഗോത്ര സംസ്കൃതിയും നിലനി ല്‍ക്കുന്നതിനാലും ഭാരതത്തിന്റെ വടക്ക് കിഴക്കന്‍ പ്രദേശങ്ങള്‍ മറ്റുഭാഗങ്ങളി ല്‍നിന്ന് നിന്ന് സാംസ്ക്കാരികമായും വംശീയമായും വ്യത്യസ്തമാണ്. മണിപ്പൂരടക്കമുള്ള വടക്ക്-കിഴക്കന്‍ മേഖല തുടക്കം മുതലേ അസ്വസ്ഥബാധിതമാണ് .
സാമ്പത്തിക പിന്നോക്കാവസ്ഥയും അനുബന്ധ പ്രശ്നങ്ങളും ജനങ്ങളുടെ അസംതൃപ്തിക്ക് ആക്കം കൂട്ടിയിട്ടുണ്ട് . 1949 - ലാണ് മണിപ്പൂര്‍ ഇന്ത്യന്‍ യൂണിയനുമായി ചേര്‍ക്കപ്പെട്ടത് .സര്‍ദാര്‍ പട്ടേലടക്കമുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇടപെടലുകലുകള്‍ ശേഷം , മണിപ്പൂര്‍ ഭരണാധികാരി മഹാരാജാ ബോധ്ചന്ദ്ര സിംഗ് ലയന ഉടമ്പടി യില്‍ ഒപ്പ് വെയ്ക്കുകയായിരുന്നു.
കേന്ദ്ര ഭരണ പ്രദേശമായിരുന്ന മണിപ്പൂരിന് 1972 ലാണ് സംസ്ഥാന പദവി ലഭിച്ചത് .എഴുപതുകളുടെ അവസാനം മുതല്‍ മണിപ്പൂരില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ സജീവമായി . മേയ്തികള്‍ , കൂകികള്‍ നാഗന്മാര്‍ മേയ്തി മുസ്ലിംകള്‍ തുടങ്ങിയവയാണ് പ്രധാന വംശീയ വിഭാഗങ്ങള്‍ .ചിലര്‍ തങ്ങളു ടെ വംശീയതകളെ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സംസ്ഥാന രൂപീകര ണത്തിനും കൂടുതല്‍ സ്വയം ഭരണത്തിനും വേണ്ടി പോരാട്ടം നടത്തുന്നു .മറ്റു ചിലര്‍ പൂര്‍ണ പരമാധികാര രാഷ്ട്രത്തിനു വേണ്ടിയും സായുധ പോരാട്ടം നട ത്തുന്നു . വിവിധ വംശീയ വിഭാഗങ്ങള്‍ വൈരുധ്യമുള്ള ആവശ്യങ്ങളുന്നയി ച്ച്ചു വിഘടനവാടപ്രവര്ത്തങ്ങളിലേര്‍പ്പെട്ടു സ്വസ്ഥത നശിപ്പിക്കുന്നത് ഒരേ മണ്ണിലാണ്( PLA ) ‘പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി’,’ യു നൈട്ടെട് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ‘ UNLF ) ‘കൂ കി നാഷണല്‍ ആര്‍മി’ KNA)’ നാഷണല്‍ സോഷ്യലിസ്റ്റ് കൌണ്‍സില്‍ ഓഫ നാഗലിം’(NSCN) തുടങ്ങി മുപ്പതിലതികം സായുധ സംഘങ്ങള്‍ സംസ്ഥാനത്ത് സജീവമാണ്. നേരത്തേ നാലോ അഞ്ചോ തീവ്രവാദ സംഘങ്ങളുന്ടായിരുന്നത് ഇന്ന് മുപ്പതി ലതികമുണ്ടെന്നറിയുമ്പൊള്‍് ജനങ്ങ ളുടെ അതൃപ്തി എത്രമാത്രം വര്‍ദ്ധിചിട്ടു ണ്ടെന്നു മനസ്സിലാക്കാം.യഥാര്‍ത്ഥ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞു രാഷ്ട്രീയ പരിഹാരങ്ങള്‍ തേ ടെണ്ടതിനു പകരം സായുധ സേനയ്ക്ക് അമിതാധികാരം നല്‍കി വിഭാഗീയ പ്രവണത കളെ അടിച്ചമര്‍ത്തുന്ന രീതി കൊണ്ട് അര നൂറ്റാണ്ട് പിന്നിട്ടിട്ടും ‘അസ്വസ്സ്ഥ മേഖലല കള്‍’ സ്വസ്ഥമായില്ല. ദശകങ്ങളായി സുരക്ഷാ സേനയുടെ കരിനിയമങ്ങ ള്‍ക്കുള്ളില്‍ ജീവിക്കുന്നതിനാല്‍ സുരക്ഷാ സൈന്യത്തോടും കേന്ദ്ര ഭരണ കൂടത്തോടും ജനങ്ങള്‍ക്ക് അതൃപ്തിയാണ്ള്ളത്. 'മനോരമ മാതാക്കളുടെ' പ്രതി ഷേ പ്ര കടനത്തില്‍ "ഇന്ത്യന്‍ ആര്‍മി റേപ് അസ്" എന്നാണവര്‍ വിളിച്ചു പറഞ്ഞത്. തീവ്രവാദി വിഭാഗങ്ങള്‍ ഏറെയും ഉന്നമിടുന്നത് സേനയേയും അര്‍ദ്ധ -സൈനിക വിഭാഗങ്ങളെയുമാണ് ..കേന്ദ്ര ഗവ: നടപ്പിലാക്കിയ സായുധസേനയുടെ സുരക്ഷ നിയമം പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി യതേയുള്ളൂ. അതിര്‍ത്തിക്കപ്പുറത്ത് നിന്നുള്ള ബാഹ്യ സഹായങ്ങള്‍ , മയക്കു മരുന്ന് ബിസിനസ്സില്‍
![]() |
| Peoples Liberation Army |
നിന്നുള്ള വരുമാനം തുടങ്ങി പല ഘ ടകങ്ങള്‍ ഇവ യെ താങ്ങിനിര്‍ത്തുന്നു . വികസനമില്ലായ്മ, തൊഴിലില്ലായ്മ, സുരക്ഷാ സേന യുടെ സ്ഥിര സാന്നി ധ്യം, അഴിമതി ,യുവാക്കളിലെ മയക്കു മരുന്ന് ഉപയോഗം തുടങ്ങി നിരവധി പ്രശ്നങ്ങളാല്‍ കലുഷിതമാണ് മനിപ്പൂര് .
നാഗാ കലാപകാരികളെ നേരിടാന്‍ 1958 പാസ്സാക്കിയ വളരെ ഉപദ്രവകാരിയെന്നു കാലം തെളിയിച്ച കരി നിയമമാണ് സായുധ സേനയുടെ പ്രത്യകാധി കാര നിയമം .(അഫ്സ്പ- AFSPA ) .1942 -ല്‍ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തെ ഒതുക്കാന്‍ ബ്രിട്ടീഷ് ഭരണകാലത്ത് രൂപം നല്‍കിയ 'സ്പെഷ്യല്‍ പവേഴ്സ് ഓർഡിനന്സി'ന്റെ പുതിയ രൂപമാണ് 'അഫ്സ്പ'. തുടക്കത്തില്‍ അസമിലും മനിപ്പൂരിലും ഭാഗികമായി നടപ്പിലാക്കിയ നിയമം എണ്‍പത് മുതല്‍ മനി പ്പൂര് മുഴുവന്‍ ബാധകമാക്കി .ഏറെ വിമര്‍ശന വിധേയമായ ഈ സുരക്ഷാ നി യമം മനിപ്പൂരില് സ്ഥിരസാന്നിധ്യമായിട്ടു അമ്പതാണ്ട് പിന്നിടുന്നു .1972 - ലെ ഭേദഗതിക്ക് ശേഷം അരുണാചല്‍,മിസോറം തുടങ്ങിയ മറ്റു വടക്ക് -കിഴക്കന്‍ സംസ്ഥാനങ്ങളിലും നിയമം പ്രാബല്യത്തില്‍ വന്നു 1990 ല്‍ കശ്മീര് കത്തിയെരിഞ്ഞപ്പോള്‍ കാശ്മീരിലും നടപ്പിലാക്കി . ’അസ്വസ്ഥ മേഖലയെ ന്ന്’ പ്രഖ്യാപിച്ച ഇടങ്ങളില്‍ സൈനികര്‍ക്ക് വിപുലവും ചോദ്യം ചെയാനാവാത്തതുമായ അധികാരങ്ങളാണ് ഈ നിയമം വഴി ലഭിക്കുന്നതു.
.
കമ്മിഷന്‍ പദവിയില്ലാത്ത സൈനികന് പോലും അരസ്റ്റ് ചെയ്യാനും കസ്റ്റഡിയില്‍ വെക്കാനും സംശയത്തിന്റെ പേരില്‍ പോലും വെടിവെച്ചു കൊല്ലാനും മുന്നറിയിപ്പില്ലാ തെ ആരുടേയും വീടും സ്വ ത്തും അധീനപ്പെടുത്തി തെര ച്ചില്‍ നടത്താനും അധികാരം നല്‍കുന്നതാണ് ഈ നിയമം .പക്ഷെ അനീതി സംഭവിച്ചാല്‍ പ്രത്യേകാധികാര നിയ മത്തിലെ 6 - വകുപ്പ് പ്രകാരം ഉത്തരവാദികളായ സൈനികര്‍ക്കെതിരെ കേന്ദ്രഗവ: മെന്റിന്റെ അനുമതി യില്ലാതെ ഒരു നടപടിയും സാധ്യമല്ല .നീതി ലഭിക്കാനുള്ള അവസരം നിഷേധിക്കുന്നത് ജനങ്ങളില്‍ ആഴത്തില്‍ അപകര്‍ഷതാ ബോധവും അതൃപതിയും സ്രഷ്ടിക്കുന്നു .ആര്‍ടിക്കിള്‍ 21 പ്രകാരം ഭരണഘടന വാഗ്ദാനം ചെയ്യുന്ന പൌരന്റെ ജീവിക്കാനുള്ള അവകാശം ഈ നിയമത്തിലൂടെ ലംഘിക്കപ്പെടുന്നു. എന്തനീതി ചെയ്താലും തങ്ങള്‍ നിയമത്തിന്നതീതരാണെന്നും ശിക്ഷി ക്കപ്പെടുകയില്ലെന്നുമുള്ള ധാരണ സുരക്ഷാ സൈനികരി ല്‍ വളരാന്‍ ഇത് കാരണമായി. സായുധ വിഭാഗങ്ങള്‍ക്കിടയിലെ പോരും സൈന്യവും സായു ധസംഘങ്ങളും തമ്മില്‍ നടക്കുന്ന സംഘട്ടനങ്ങളും ;ഇവര്‍ക്കിടയില്‍ മണിപ്പൂര്‍ ഇന്നൊരു കശാപ്പു ശാലയായി മാറിയിരിക്കുന്നു
കമ്മിഷന്‍ പദവിയില്ലാത്ത സൈനികന് പോലും അരസ്റ്റ് ചെയ്യാനും കസ്റ്റഡിയില്‍ വെക്കാനും സംശയത്തിന്റെ പേരില്‍ പോലും വെടിവെച്ചു കൊല്ലാനും മുന്നറിയിപ്പില്ലാ തെ ആരുടേയും വീടും സ്വ ത്തും അധീനപ്പെടുത്തി തെര ച്ചില്‍ നടത്താനും അധികാരം നല്‍കുന്നതാണ് ഈ നിയമം .പക്ഷെ അനീതി സംഭവിച്ചാല്‍ പ്രത്യേകാധികാര നിയ മത്തിലെ 6 - വകുപ്പ് പ്രകാരം ഉത്തരവാദികളായ സൈനികര്‍ക്കെതിരെ കേന്ദ്രഗവ: മെന്റിന്റെ അനുമതി യില്ലാതെ ഒരു നടപടിയും സാധ്യമല്ല .നീതി ലഭിക്കാനുള്ള അവസരം നിഷേധിക്കുന്നത് ജനങ്ങളില്‍ ആഴത്തില്‍ അപകര്‍ഷതാ ബോധവും അതൃപതിയും സ്രഷ്ടിക്കുന്നു .ആര്‍ടിക്കിള്‍ 21 പ്രകാരം ഭരണഘടന വാഗ്ദാനം ചെയ്യുന്ന പൌരന്റെ ജീവിക്കാനുള്ള അവകാശം ഈ നിയമത്തിലൂടെ ലംഘിക്കപ്പെടുന്നു. എന്തനീതി ചെയ്താലും തങ്ങള്‍ നിയമത്തിന്നതീതരാണെന്നും ശിക്ഷി ക്കപ്പെടുകയില്ലെന്നുമുള്ള ധാരണ സുരക്ഷാ സൈനികരി ല്‍ വളരാന്‍ ഇത് കാരണമായി. സായുധ വിഭാഗങ്ങള്‍ക്കിടയിലെ പോരും സൈന്യവും സായു ധസംഘങ്ങളും തമ്മില്‍ നടക്കുന്ന സംഘട്ടനങ്ങളും ;ഇവര്‍ക്കിടയില്‍ മണിപ്പൂര്‍ ഇന്നൊരു കശാപ്പു ശാലയായി മാറിയിരിക്കുന്നു




