2011 മാർച്ച് 4, വെള്ളിയാഴ്‌ച

മുല്ലപ്പൂ വിപ്ലവത്തിന്റെ സൌരഭത്തില്‍...

തുനീഷ്യയില്‍   ഈയിടെ വിടര്‍ന്ന മുല്ലപ്പൂക്കള്‍ക്ക്‌      അസാധാരണ മായ സൌരഭമുണ്ടോ?  വിപ്ലവ വീര്യത്തോടെ  ഉണ്ടെന്നു പറയുന്നു, മധ്യ-പൌരസ്ത്യ മേഖലയിലും  വടക്കേ ആഫ്രിക്കയിലും     ദശാബ്ദങ്ങളായി  സേച് ചാധിപത്യതിന്റെ തടവറയില്‍ കഴിയുന്ന ജനതയുടെ പുതിയ തലമുറ.തുനീഷ്യന്‍ ദേശീയ പുഷ്പമാണ്‌  മുല്ല. അപൂര്‍വ സൌരഭമുള്ള  ഈയിനം  മുല്ലപ്പൂക്കള്‍   ഇനിയെവിടെയെ ല്ലാം വിരിയുമെന്ന്   ലോകം ഉല്‍കണ്ഠയോടെ വീക്ഷിക്കുകയാണി പ്പോള്‍.ജനാഭിലാഷ ങ്ങള്‍ ഒട്ടും  വകവെക്കാതെ, പൌരാവകാശങ്ങ ള്‍  ചവിട്ടിയരച്ച്ചു കൊണ്ട്  ആയുസ്സുതീരുവോളം അധികാരത്തില്‍ അള്ളിപ്പിടിചിരി ക്കാമെന്നു കരുതിയ  സേചഛാധിപതികള്‍ക്കെ തിരെയുള്ള ജനകീ യ പ്രക്ഷോഭങ്ങളുടെ തീച്ചൂളയിലാണിപ്പോള്‍  അറബ് -മുസ്ലിം രാജ്യ ങ്ങള്‍.സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ഭരണ കൂട  വിരുദ്ധ പ്രക്ഷോഭങ്ങളില്‍ അണി ചേരു ന്നു.വിശേഷി ച്ചും യുവാക്കള്‍ അല സതയില്‍ നിന്നും ഉണര്‍ന്നു കഴിഞ്ഞിരിക്കുന്നു.

ഇതുവരെ മൌനമ വലംബിച്ചത് ഏതൊക്കെ കാരണങ്ങള്‍ കൊണ്ടാണെങ്കിലും ഇപ്പോ ളവര്‍ സ്വരമുയര്ത്തി കഴിഞ്ഞു. ട്വിറ്റെര്‍, ഫേസ്ബുക്ക് തുടങ്ങിയ നവീന സാങ്കേതിക വിദ്യകള്‍ പരമാവധി പ്രയോജനപ്പെ ടുത്തികൊ ണ്ടാണ്    മാറ്റത്തിന്റെ     ഈ കാറ്റിനു ഗതിവേഗം വര്‍ധിപ്പിക്കുന്ന ത്.ഒരു വിധ  ഒത്തുതീര്‍പ്പുകള്‍ക്കും വഴങ്ങാത്ത   നിശ്ചയദാര്‍ഢൄമാ ണ്‌ അറബ് യുവത ജനകീയ മുന്നേറ്റങ്ങളിലൂടെ  ഇപ്പോള്‍ പ്രകടി പ്പിക്കുന്നത്. സ്വന്തം മണ്ണിന്റെ വിധി നിര്‍ണ്ണയിക്കാന്‍ വ്രതമെടുത്ത അറബ് യുവാക്കളെ   മര്‍ദ്ദക ഭരണകൂടങ്ങളുടെ കാലാഹരണപ്പെട്ട ഭരണസംവിധാനങ്ങള്‍ കൊണ്ട്  ഇനിയും പ്രതിരോധിച്ചു നിര്‍ത്താന്‍ കഴിയില്ലെന്ന് ഇപ്പോള്‍ വളരെ വ്യക്തമായിരിക്കുന്നു. ഭാവി സ്വയം തീരുമാനിക്കുകയെന്ന   ആര്‍ക്കും നിഷേധിക്കാനാവാത്ത  അവകാ ശത്തെ ഇന്നവര്‍ ഭംഗിയായി പിടിച്ചുവാങ്ങുന്നു.


  ദശകങ്ങളായി അധികാരത്തില്‍ അടയിരിക്കുന്നവരായാലും ജന ങ്ങള്‍ ഐക്യപ്പെട്ടാല്‍  അവര്‍   പുറന്തള്ളപ്പെടുമെന്നതിനു കാലം തന്നെയാണ് സാക്ഷി.   വിപ്ലവം വിജയിച്ചു തുനീശ്യയിലും ഈജിപ്തി ലും. പക്ഷേ,  വിപ്ലവത്തിന്റെ ഈ വിജയം നിലനിര്തുന്നതിലാണ് ഇനി ഏറെ വെല്ലു വിളികളുള്ളത്. ജനതയുടെ ക്ഷേമം കാക്ഷിക്കുന്ന ഭരണാധികാരികളെ  തെരഞ്ഞെടുക്കുന്ന കാര്യത്തിലും ജനങ്ങള്‍ ഈ വിധം ഐക്യപ്പെ ടെണ്ടതുണ്ട്. ജനലക്ഷങ്ങള്‍ ഒത്തുചേര്‍ന്ന 'തഹരീര്‍   സ്കൊയര്‍'
പ്രക്ഷോഭ ത്തില്‍ മുന്നൂറു  പേര്‍ രക്തസാ ക്ഷികളായി .മൂന്ന് ദശക ങ്ങള്‍ നീണ്ട  ദുര്‍ഭരണം അവസാനിപ്പിച്ചു,   ഹുസ്നി മുബാരകിനെ മുട്ടുകുത്തിക്കാന്‍ ഈജിപ്ഷ്യന്‍ ജനതയ്ക്ക് വെറും പതിനെട്ടു  ദിവ സങ്ങളെ വേണ്ടി വന്നുള്ളൂ.അഭിനന്ദനമര്‍ഹിക്കുന്നു ഈജിപ്ഷ്യന്‍ ജനത.   വിലക്കയ റ്റവും തൊഴിലില്ലായ്മയും രൂക്ഷമായി ജീവി തം    ദുരിതക്കയതിലക പ്പെട്ടപ്പോള്‍  അധികാരികളോട് പോരാടാനുള്ള ആര്‍ജ്ജവം    ആദ്യം    പ്രകടിപ്പിച്ചത് തുനീഷ്യ തന്നെ.യെമന്‍ ,ബഹ്‌റൈന്‍ ,അള്‍ജീരിയ ,ഇറാന്‍ ,ഇറാഖ് ,  ,ലിബിയ  തുടങ്ങിയ രാജ്യങ്ങളില്‍ ജനങ്ങള്‍ ഭരണ  മാറ്റത്തിനുള്ള  ശ്രമത്തിലാണ്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ