2011 മാർച്ച് 6, ഞായറാഴ്‌ച

അമേരിക്കയും മധ്യ-പൌരസ്ത്യ വിപ്ലവങ്ങളും



  മധ്യ  പൌരസ്ത്യ മേഖലയിലും   മഗ് രിബി ദേശ ങ്ങളിലും  അലയടി ക്കുന്ന  ജന കീയ പൊരാട്ട ങ്ങള്‍  ജനാ ധിപത്യത്തിന്റെ കാവലാളു കളായി നടിച്ചു   അവയെ ലജ്ജ യി ല്ലാതെ താങ്ങിനി ര്‍ത്തുന്ന പാശ്ചാത്യ ശ്കതികളെ    ഏറെ   .അങ്കലാപ്പിലാക്കിയിട്ടുണ്ട്.സേച് ചാധിപതികളോടൊപ്പം ലോകത്തെ വന്ശക്തികള്‍ കൂടി യാണ് ഈ  കൂട്ടുകച്ചവടത്തിന്റെ     ഗുണഭോക്താക്കള്. മധ്യപൌരസ്ത്യ മേഖലയിലാണെങ്കില്‍  ഒതുക്കിവക്കാനാകാത്ത താല്പര്യങ്ങളാണ് അമേരിക്കക്കുള്ളത്.  



 ബഹറിനിലും യെമനിലും   ലിബിയയിലും പ്രതിഷേധങ്ങള്‍ക്ക് ശക്തി കൂടി വരികയാണ് .    രൂപപ്പെട്ടു വന്നിട്ട്ടുള്ള   പുതിയ സാഹചര്യങ്ങളില്‍,  ജനകീയ പ്രക്ഷോഭങ്ങളെ പിന്തുണചു    വര്‍ഷങ്ങളായി ചങ്ങാത്തം കൂടികൊണ്ടിരിക്കുന്ന എകാധിപതിക ളെ പിണക്കാനും   വയ്യ; '  ജനാധിപത്യത്തിന്റെ സംരക്ഷകരെ'ന്ന നിലയില്‍ അന്താ രാഷ്‌ട്ര സമൂഹത്തിനു മുന്നില്‍ ജനകീയ മുന്നേ റ്റങ്ങളെ അവഗണിക്കുന്ന നിലപാടെടുക്കാനും വയ്യാതെ വല്ലാ ത്തൊരു ധര്‍മസങ്കടതിലാകുന്നു അമേരിക്ക ചില നേരങ്ങളില്‍. ഇറാനിലെ  പ്രതിഷേധങ്ങളെ  ശക്തമായി പിന്തുണയ്ക്കുന്ന ഒബാമ ദിവസങ്ങ ള്‍ക്ക്മുന്‍പ് അതെയവസരതിലുണ്ടായ ബഹറി നിലെ 'പേള്‍ സ്കൊ യര്‍'  അടിച്ചമര്‍തലുകളോട്  പ്രതികരിക്കു മ്പോള്‍ ഇങ്ങനെ പറയുന്നു.''ഓരോ രാജ്യവും വ്യത്യസ്തമാണ്, ഓരോ രാജ്യത്തിനും അതിന്റേതായ പാരമ്പര്യമുണ്ട് ,അവരുടെ ജനതയെ എങ്ങനെ ഭരിക്കണമെന്ന് അമേരിക്കക്ക് ആജ്ഞാ പിക്കാന്‍ കഴിയില്ല '' .പറയു ന്നത് അമേരിക്കന്‍ പ്രസിഡണ്ടായതു കൊണ്ട്,   ഒരുവേള  നമുക്കിത് കേള്‍ക്കുമ്പോള്‍  ഫലിതമായി തോന്നിയേക്കാം.പക്ഷേ ,വാക്കുകള്‍ കൊണ്ട് ഇന്ദ്രജാലം കാണി ക്കാറുള്ള ബാരക് ഒബാമയുടേതാണ്  മരവിച്ചു ആത്മാവില്ലാത്ത  ഈ ശബ്ദങ്ങള്‍.  വ്യക്തമായ നിലപാടുകളില്ലാത്തതിനാല്‍ പുറത്തു വരുന്ന പൊള്ളയായ വാക്കുകളാണിത്.സൗദി അറേബ്യ പോലെ തന്നെ അമേരിക്കയുടെ പ്രധാന സഖ്യ  കക്ഷിയാണ് ബഹറൈന്‍ . മേഖലയിലെ        അമേരിക്കയുടെ  സുപ്രധാന നേവല്‍ ബേസുകളിലോന്നു (fifth fleet)
ബഹരൈനിലാണുള്ളത്. 'അല്‍ ഖുഇദ' ക്കെതിരെയുള്ള പോരാട്ടത്തില്‍  മിഡില്‍ ഈസ്റ്റിലെ   പ്രധാന പങ്കാളിയാണ് യെമന്‍.  പ്രഖ്യാപിത  ശത്രുവായ  ഇറാന്റെ  കാര്യത്തില്‍ പക്ഷേ,
  അമേരിക്കക്ക്  ചാഞ്ചാട്ടങ്ങളില്ല.വളരെ വ്യക്തമാണ്  പ്രതികരണങ്ങള്‍. മേഖല യില്‍ കൂടുതല്‍ മോശമായ അവസ്ഥകളെ അഭിമുഖീകരിച്ചു കൊണ്ട് അമേരിക്കക്ക് ഇനിയും പ്രതികരിക്കേണ്ടി വന്നേക്കാം.ഒരു കാര്യം വ്യക്തമാണ്; ഭരണാധികാരം പാരമ്പര്യ സ്വത്താക്കി അനുഭവിച്ചു പോരുന്ന എകാധിപതികളെ തലോടി ക്കൊണ്ട് അമേരിക്കക്കിനിയും ലോകത്തിനുമുന്നില്‍ ജനാധിപത്യ ത്തെക്കുറിച്ച് സംസാരിക്കാനാവില്ല.തീര്‍ച്ചയായും വന്‍ ശക്തികള്‍ രണ്ടിലൊന്ന് തീരുമാനിക്കേണ്ടതുണ്ട്.ഒന്നുകില്‍ തങ്ങളുടെ താല്‍പ ര്യങ്ങളുടെ സംരക്ഷണം അല്ലെങ്കില്‍ ന്യായമായ അവകാശങ്ങ ള്‍ക്ക് വേണ്ടി   പൊരുതുന്നവരുടെ ജനാധിപത്യവല്‍ക്കരണം ; ഇതിലേതാണ്  മുഖ്യം ? ഈജിപ്തിലെ പ്രക്ഷോഭങ്ങളുടെ ആദ്യ ഘട്ടത്തില്‍ മുബാറക് ഭരണകൂടം സുസ്ഥിരമാണെന്നഭിപ്രായപ്പെട്ട അമേരിക്കയെക്കൊണ്ട് പടിപടിയായി മാറ്റിപ്പറയിപ്പിച്ചു ഈജി പ്ഷ്യന്‍ ജനത.മേഖലയിലെ കൂട്ടാളിയായ മുബാരകിനെ നിലനി ര്‍ത്തണമെന്ന് തന്നെയായിരുന്നു അമേരിക്കയുടെ ഉള്ള്ളിരിപ്പ്. ജനകീയ പ്രതിഷേധം ശക്തിയാര്‍ജ്ജിക്കുന്നതിനനുസൃതമായി  അമേരിക്കയുടെ പ്രതികരണങ്ങളും വ്യത്യസ്തമായി.     പ്രതിരോധിക്കാനാകാത്ത  
പ്രവാഹം പോലെ അലയടിക്കുന്ന മധ്യ പൌരസ്ത്യ 
 വിപ്ലവ ങ്ങളിലൂടെ അമേരിക്കയും മറ്റു വന്‍ശ ക്തികളും  തിരിച്ചറി വിന്റെ പുതിയ പാഠങ്ങള്‍ പഠിക്കുകയാണിവിടെ.
   
ദശാബ്ദങ്ങള്‍ പിന്ന്ട്ടിട്ടും പലസ്തീന്‍  പ്രശ്നം അഴിയാക്കുരുക്കായ് നിലനില്‍ക്കുന്നതില്‍, ഇസ്രയേലിനെ അന്യായമായി പിന്തുണ യ്ക്കുന്ന  അമേരിക്കക്കും പങ്കുണ്ട്.അധിനിവേശ പ്രദേശങ്ങ ളിലെ  ജൂത   അധിവാസ കേന്ദ്രങ്ങളുടെ  നിര്‍മ്മാണം നിയമ വിരു ദ്ധമായി പ്രഖ്യാപിക്കുന്ന യു .എന്‍ പ്രമേയം      അമേരിക്ക വീറ്റോ ചെയ്തതിലെത്തി  നില്‍ക്കുന്നു   'പ്രശംസനീയമായ' അമേരിക്കന്‍ ഇടപെടല്‍.പുതിയ വിപ്ലവങ്ങളുടെ പാശ്ചാത്തലത്തില്‍ അമേരി ക്കയും അറബ്  രാജ്യങ്ങളും തമ്മിലുള്ള  ബന്ധത്തില്‍   വിപ്ലവാത്മ കമായ മാറ്റങ്ങള്‍ക്കു വഴി വെച്ചേക്കാമെന്നാണ്  നിരീക്ഷകര്‍  അഭിപ്രായപ്പെടുന്നത്. 
 

2011 മാർച്ച് 4, വെള്ളിയാഴ്‌ച

മുല്ലപ്പൂ വിപ്ലവത്തിന്റെ സൌരഭത്തില്‍...

തുനീഷ്യയില്‍   ഈയിടെ വിടര്‍ന്ന മുല്ലപ്പൂക്കള്‍ക്ക്‌      അസാധാരണ മായ സൌരഭമുണ്ടോ?  വിപ്ലവ വീര്യത്തോടെ  ഉണ്ടെന്നു പറയുന്നു, മധ്യ-പൌരസ്ത്യ മേഖലയിലും  വടക്കേ ആഫ്രിക്കയിലും     ദശാബ്ദങ്ങളായി  സേച് ചാധിപത്യതിന്റെ തടവറയില്‍ കഴിയുന്ന ജനതയുടെ പുതിയ തലമുറ.തുനീഷ്യന്‍ ദേശീയ പുഷ്പമാണ്‌  മുല്ല. അപൂര്‍വ സൌരഭമുള്ള  ഈയിനം  മുല്ലപ്പൂക്കള്‍   ഇനിയെവിടെയെ ല്ലാം വിരിയുമെന്ന്   ലോകം ഉല്‍കണ്ഠയോടെ വീക്ഷിക്കുകയാണി പ്പോള്‍.ജനാഭിലാഷ ങ്ങള്‍ ഒട്ടും  വകവെക്കാതെ, പൌരാവകാശങ്ങ ള്‍  ചവിട്ടിയരച്ച്ചു കൊണ്ട്  ആയുസ്സുതീരുവോളം അധികാരത്തില്‍ അള്ളിപ്പിടിചിരി ക്കാമെന്നു കരുതിയ  സേചഛാധിപതികള്‍ക്കെ തിരെയുള്ള ജനകീ യ പ്രക്ഷോഭങ്ങളുടെ തീച്ചൂളയിലാണിപ്പോള്‍  അറബ് -മുസ്ലിം രാജ്യ ങ്ങള്‍.സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ഭരണ കൂട  വിരുദ്ധ പ്രക്ഷോഭങ്ങളില്‍ അണി ചേരു ന്നു.വിശേഷി ച്ചും യുവാക്കള്‍ അല സതയില്‍ നിന്നും ഉണര്‍ന്നു കഴിഞ്ഞിരിക്കുന്നു.

ഇതുവരെ മൌനമ വലംബിച്ചത് ഏതൊക്കെ കാരണങ്ങള്‍ കൊണ്ടാണെങ്കിലും ഇപ്പോ ളവര്‍ സ്വരമുയര്ത്തി കഴിഞ്ഞു. ട്വിറ്റെര്‍, ഫേസ്ബുക്ക് തുടങ്ങിയ നവീന സാങ്കേതിക വിദ്യകള്‍ പരമാവധി പ്രയോജനപ്പെ ടുത്തികൊ ണ്ടാണ്    മാറ്റത്തിന്റെ     ഈ കാറ്റിനു ഗതിവേഗം വര്‍ധിപ്പിക്കുന്ന ത്.ഒരു വിധ  ഒത്തുതീര്‍പ്പുകള്‍ക്കും വഴങ്ങാത്ത   നിശ്ചയദാര്‍ഢൄമാ ണ്‌ അറബ് യുവത ജനകീയ മുന്നേറ്റങ്ങളിലൂടെ  ഇപ്പോള്‍ പ്രകടി പ്പിക്കുന്നത്. സ്വന്തം മണ്ണിന്റെ വിധി നിര്‍ണ്ണയിക്കാന്‍ വ്രതമെടുത്ത അറബ് യുവാക്കളെ   മര്‍ദ്ദക ഭരണകൂടങ്ങളുടെ കാലാഹരണപ്പെട്ട ഭരണസംവിധാനങ്ങള്‍ കൊണ്ട്  ഇനിയും പ്രതിരോധിച്ചു നിര്‍ത്താന്‍ കഴിയില്ലെന്ന് ഇപ്പോള്‍ വളരെ വ്യക്തമായിരിക്കുന്നു. ഭാവി സ്വയം തീരുമാനിക്കുകയെന്ന   ആര്‍ക്കും നിഷേധിക്കാനാവാത്ത  അവകാ ശത്തെ ഇന്നവര്‍ ഭംഗിയായി പിടിച്ചുവാങ്ങുന്നു.


  ദശകങ്ങളായി അധികാരത്തില്‍ അടയിരിക്കുന്നവരായാലും ജന ങ്ങള്‍ ഐക്യപ്പെട്ടാല്‍  അവര്‍   പുറന്തള്ളപ്പെടുമെന്നതിനു കാലം തന്നെയാണ് സാക്ഷി.   വിപ്ലവം വിജയിച്ചു തുനീശ്യയിലും ഈജിപ്തി ലും. പക്ഷേ,  വിപ്ലവത്തിന്റെ ഈ വിജയം നിലനിര്തുന്നതിലാണ് ഇനി ഏറെ വെല്ലു വിളികളുള്ളത്. ജനതയുടെ ക്ഷേമം കാക്ഷിക്കുന്ന ഭരണാധികാരികളെ  തെരഞ്ഞെടുക്കുന്ന കാര്യത്തിലും ജനങ്ങള്‍ ഈ വിധം ഐക്യപ്പെ ടെണ്ടതുണ്ട്. ജനലക്ഷങ്ങള്‍ ഒത്തുചേര്‍ന്ന 'തഹരീര്‍   സ്കൊയര്‍'
പ്രക്ഷോഭ ത്തില്‍ മുന്നൂറു  പേര്‍ രക്തസാ ക്ഷികളായി .മൂന്ന് ദശക ങ്ങള്‍ നീണ്ട  ദുര്‍ഭരണം അവസാനിപ്പിച്ചു,   ഹുസ്നി മുബാരകിനെ മുട്ടുകുത്തിക്കാന്‍ ഈജിപ്ഷ്യന്‍ ജനതയ്ക്ക് വെറും പതിനെട്ടു  ദിവ സങ്ങളെ വേണ്ടി വന്നുള്ളൂ.അഭിനന്ദനമര്‍ഹിക്കുന്നു ഈജിപ്ഷ്യന്‍ ജനത.   വിലക്കയ റ്റവും തൊഴിലില്ലായ്മയും രൂക്ഷമായി ജീവി തം    ദുരിതക്കയതിലക പ്പെട്ടപ്പോള്‍  അധികാരികളോട് പോരാടാനുള്ള ആര്‍ജ്ജവം    ആദ്യം    പ്രകടിപ്പിച്ചത് തുനീഷ്യ തന്നെ.യെമന്‍ ,ബഹ്‌റൈന്‍ ,അള്‍ജീരിയ ,ഇറാന്‍ ,ഇറാഖ് ,  ,ലിബിയ  തുടങ്ങിയ രാജ്യങ്ങളില്‍ ജനങ്ങള്‍ ഭരണ  മാറ്റത്തിനുള്ള  ശ്രമത്തിലാണ്.