2012 നവംബർ 1, വ്യാഴാഴ്‌ച

തളര്‍ത്താനാകാത്ത പോരാട്ട വീര്യം




ഇറോം ഷര്‍മിള
  

     അത്യപൂര്‍വമായ  ഒരു    സഹനസമരത്തിന് ഇന്നേയ്ക്ക് നവം:2നു    പന്ത്രണ്ടു വര്ഷം പൂര്‍ത്തിയാകുന്നു .സ്വന്തം ജനതയുടെ  ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി  നവംബര്‍  2000-ല്‍  സുരക്ഷാ സേനയുടെ  'പ്രത്യേകാധികാര നിയമ'  ത്തിനെതിരെ നിരാഹാര  സമരം  ആരംഭിക്കുമ്പോള്‍  ഇറോം   ശര്‍മ്മിളയെന്ന  മണിപ്പൂരി    യുവതിയ്ക്ക് പ്രായം   ഇരുപത്തിയെട്ട്. ഒരു   യുവതിയുടെ  സാധാരണ  ജീവിതപരിസരത്തിലൂടെ സ്വസ്ഥമായി   നടക്കേണ്ടതിനു   പകരം  അസാധാരണവും അതിതീക്ഷ്ണവുമായ സമരമാര്ഗ്ഗത്ത്തില്‍ ഇറോം സ്വയം     സമര്‍പ്പിച്ച്ചതെന്തു കൊണ്ടായിരുന്നു ? മണിപ്പൂരിന്റെ    ഭൂത -വര്‍ത്തമാന കാല  വിശേഷങ്ങളിലാണ്  ഈ ചോദ്യത്തിനുള്ള മറുപടിയുള്ളത്

 2000   നവം  ഒന്നിന്  ഇംഫാലിലെ മാലോം പട്ടണത്തില്‍ നടന്ന കൂട്ടക്കൊലയ്ക്ക്   ശേഷം നവം .രണ്ടിനാണ്     ഇറോം ഷര്‍മിള നിരാഹാരം തുടങ്ങിയത് .
നീണ്ട പന്ത്രണ്ടു വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും രാജ്യത്ത് ഇരോമിനെ അറിയുന്നവര്‍ നന്നേ ചുരുങ്ങും .മാധ്യമങ്ങളുടെ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന വര്‍ണ്ണ ക്കാഴ്ച്ചകള്‍ക്കിടയില്‍ ഇക്കാലത്തിനിടെ , ഓര്‍മ്മിച്ച്ചെടുക്കാവുന്ന ഒരു മുഖം പോലുമായില്ല ഇറോം ശര്‍മ്മിളയെന്ന യഥാര്‍ത്ഥ പോരാട്ടക്കാരി .  കാശ്മീരിലും  മനിപ്പൂരടക്കമുള്ള  വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും  വര്‍ഷങ്ങളായി   നിലവിലുള്ള,  ഏറെ വിമര്‍ശന വിധേയമായ    സുരക്ഷാ   നിയമമാണ് AFSPA .  ദശകങ്ങളായി നിലനില്‍ക്കുന്ന 'പ്രത്യേകാധികാര നിയമം' (അഫ്സ്പ- AFSPA   ) കമ്മിഷന്‍ പദവിയില്ലാത്ത സൈനികന് പോലും അരസ്റ്റ്  ചെയ്യാനും കസ്റ്റഡിയില്‍ വെക്കാനും സംശയത്തിന്റെ പേരില്‍ പോലും വെടിവെച്ചു കൊല്ലാനും മുന്നറിയിപ്പില്ലാതെ ആരുടേയും വീടും സ്വത്തും   അധീനപ്പെടുത്തി തെരച്ചില്‍ നടത്താനും അധികാരം നല്‍കുന്നതാണ് ഈ നിയമം.പക്ഷെ, അനീതി നടന്നുവെന്നാല്‍   'അഫ്സ്പ'    6 -വകുപ്പ് പ്രകാരം ഉത്തരവാദികളായ സൈനികര്‍ക്കെതിരെ കേന്ദ്രഗവ: മെന്റിന്റെ അനുമതിയില്ലാതെ ഒരു നടപടിയും സാധ്യമല്ല .നീതി ലഭിക്കാനുള്ള അവസരം പോലും നിഷേധിക്കപ്പെടുന്ന അവസ്ഥയാനുള്ളത്  . എത്ര    അനീതി  ചെയ്താലും തങ്ങള്‍ നിയമത്തിന്നതീതരാണെന്നും ശിക്ഷിക്കപ്പെടുകയില്ലെന്നുമുള്ള ധാരണ സുരക്ഷാ സൈനികരില്‍ വളരാന്‍ ഇത് കാരണമായി. .


 സുരക്ഷാ സേനയ്ക്ക് ജനങ്ങളുടെ മേല്‍ അമിതാധികാരങ്ങളാണ്  ഇതു  നല്‍കിയത് ..ഈ കരിനിയമമുപയോഗിച്ചു സുരക്ഷാ സേന വ്യാപകമായ തോതില്‍ ജനങ്ങളുടെ പൌരാവകാശങ്ങളെ ചവിട്ടിമെതിച്ചു .സ്ത്രീകളോട് സുരക്ഷാ സൈനികര്‍  നീചവും നിന്ദ്യവുമായ രീതിയിലാണ് പെരുമാറിയത് .തീവ്രവാദികളെന്നു   മുദ്രകുത്തി നിരപരാധികളായ മണിപ്പൂരി   യുവാക്കളെ കൊലപ്പെടുത്തി . ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ,.ക്രൂരമായ പീഡന മുറകള്‍ക്ക് ശേഷമുള്ള കസ്റ്റഡി മരണങ്ങള്‍ ,ആവര്‍ത്തിക്കപ്പെടുന്ന  അപ്രത്യക്ഷമാകലുകള്‍ തുടങ്ങിയവ നിരന്തരം അരങ്ങേറിക്കൊണ്ടിരുന്ന മണിപ്പൂരിലെ പരിതാപകരമായ അവസ്ഥയിലാണ്  അഫ്സ്പ  പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌  ഇറോം ശര്‍മ്മിള നിരാഹാരസമരം ആരംഭിച്ചത് . 



 അല്പം മുന്‍പ് ,  ഇവിടെ ഹസാരെ -രാംദേവ്   നിരാഹാര സമരങ്ങള്‍  ജനങ്ങളും മാധ്യമങ്ങളും     ആഘോഷമാക്കി .വെറും രണ്ടാഴ്ച കൊണ്ടാണ്  ഹസാരെ ടീമിന്റെ അഴിമതി വിരുദ്ധ  സമരത്തിലെ ആവശ്യങ്ങള്‍ അന്ഗീകരിച്ചുകൊണ്ട്  ഗവ : വിഞ്ജാപനമിറക്കിയത് .  അഴിമതിക്കെതിരെയുള്ള  ജനരോഷം പ്രകടമാക്കേണ്ടതും  അതൊരു ശക്തിയായ്  തിരിച്ചറിയപ്പെടെണ്ടതുമാണ്  .അത്രയും നല്ലത് .പക്ഷേ,  ഇതുകൊണ്ടൊന്നും അഴിമതി   തുടച്ചുനീക്കാമെന്നു  ഒറ്റയടിയ്ക്ക്     നാം കരുതേണ്ടതില്ല. 
 രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് നേരെയുള്ള ആരോപണ -പ്രത്യാരോപണങ്ങളായി എത്ര  അഴിമതിക്കഥകള്‍ കേള്‍ക്കുന്നു .  .ഇപ്പോഴിതാ  കേജ്റി വാള്‍    രാഷ്ട്രീയ -വ്യവസായ രംഗത്തെ പ്രമുഖര്‍ക്കെതിരെ  വന്‍കൊടുങ്കാറ്റുകള്‍ തന്നെ അഴിച്ചു വിടുന്നു . തീര്‍ച്ചയായും  ഇത് ശുഭകരമായ  ചില മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന്    നമുക്ക്  പ്രതീക്ഷിക്കാം.     അതേസമയം  , എന്ത് കൊണ്ട്  ഇരോമിന്റെ നിരാഹാര സമരം  ഇത്രയും വര്‍ഷങ്ങള്‍ക് ശേഷവും  ഭരണകൂടം  അവഗണിക്കുന്നു ?     ആഘോഷങ്ങളും   ആരവങ്ങളുമില് ലാത്ത  ഈ സഹനസമരത്തെ     പിന്തുണയ്ക്കാനും ഏറെറടുടുക്കാനും  മാധ്യമങ്ങള്‍ക്കും   ഒട്ടും താല്പര്യമില്ല. 


 ജനകീയ പ്രതിഷേധങ്ങളെ തുടര്‍ന്ന് അഫ്സ്പ  പിന്‍വലിക്കുന്നതിന്റെ  സാധ്യതകളെക്കുറിച്ചു പഠിക്കാന്‍ നിയമിച്ച  ജസ്റ്റിസ്  ജീവന്‍  റെഡഡി കമ്മിഷന്‍ അഫ്സ്പ യെന്ന സുരക്ഷ നിയമം പിന്‍വലിക്കണമെന്നും  പകരം മനുഷ്യപറ്റുള്ള   മറ്റൊരു  നിയമം   നടപ്പിലാക്കണമെന്നുമുള്ള    ശിപാര്‍ശയോടെ 2005 -  ല്‍      റിപ്പോര്‍ട്ട്   സമര്‍പ്പിച്ചു . പക്ഷേ,  ശിപാര്‍ശയിന്മേല്‍  പിന്നീടു  നടപടിയൊന്നുമുണ്ടായില്ല  .  മണിപ്പൂരി      ജനതയും     രാജ്യത്തെ   പൌരാവകാശ പ്രവര്‍ത്തകരും     അഫ്സ്പ ക്കെതിരെ  ഉന്നയിച്ച ശക്തമായ      എതിര്‍പ്പിന്റെയും  സമ്മര്‍ദ്ദങ്ങളുടെയും  ഫലമായി    കുറച്ചു      മുന്‍പ്    'അഫ്സ്പ' പിന്‍വലി ച്ചേക്കുമെന്ന സൂചനകള്‍    ആഭ്യന്തര  മന്ത്രാലയം   നല്‍കിയിരുന്നു   


 ഇക്കഴിഞ്ഞ   സെപ്ടംബരില്‍   രണ്ടു പൊതു താല്പര്യ ഹര്‍ജികളാണ്  സുപ്രീം  കോടതിയില്‍  അഫ്സ്പക്കെതിരെ  സമര്‍പ്പിക്കപ്പെട്ടത് .  കഴിഞ്ഞ  മുപ്പതു          വര്‍ഷത്തിനിടെ   1528    പേര്‍      മണിപ്പൂരില്‍  വ്യാജ      ഏറ്റുമുട്ടലുകളില്‍  കൊല്ലപ്പെട്ടതായി  ഹരജിയില്‍    പറയുന്നു .  കേന്ദ്രത്തെയും  സുരക്ഷാ സേനയും   കുറ്റപ്പെടുത്തുന്ന   ഈ ഹരജി     അതീവ ഗൌരവ  തോടെയാണ്‌  കാണുന്നതെന്ന് സുപ്രീം കോടതി  വ്യകതമാക്കി  ഒടുവിലായി ,അഫ്സ്പ  പിന്‍വലിക്കണമെന്നാ വശ്യപ്പെട്ട്‌     മണിപ്പൂരിലെ   മുന്‍  ആരോഗ്യ      വകുപ്പ്      ഡയരക്ട്ടരായിരുന്ന   ഡോ. സുരേഷ് സിംഗ്  സമര്‍പ്പിച്ച    ഹര്‍ജി  പരിഗണിച്ച്     ഇക്കാര്യത്തില്‍ പ്രതികരണം  തേടി   കേന്ദ്രത്തിനും  മണിപ്പൂര്‍  സര്‍ക്കാരിനും   സുപ്രീം കോടതി  നോടീസ്   അയച്ചിരിക്കുകയാണ് .



      അഫ്സ്പ ക്കെതിരെയുള്ള ഈ നീണ്ട പോരാട്ടത്തില്‍       സുപ്രീം കോടതിയുടെ  ഇടപെടലില്‍   മനുഷ്യാവകാശ  പ്രവര്‍ത്തകര്‍ക്കും  മണിപ്പൂരിലെ   ജനങ്ങള്‍ക്കും  ഏറെ പ്രതീക്ഷയാണുളളത്‌ .  ഒരു ജനതയുടെ  ജീവിക്കാനുള്ള  അവകാശ സമരവും  ഇരോമിന്റെ നിശ്ശബ്ദ        വിപ്ളവവും  ഒടുവില്‍ വിജയിക്കും      . ഉള്ക്കരുത്താര്‍ന്ന യഥാര്‍ത്ഥ     പോരാട്ടങ്ങള്‍    ലക്ഷ്യം   കാണാതിരിക്കില്ല ,അല്പം വൈകിയാണെങ്കിലും ..