2011 ഏപ്രിൽ 19, ചൊവ്വാഴ്ച

ബിനായക് സെന്‍ ജയില്‍ മോചിതനായി



ഒടുവില്‍  പാവങ്ങളുടെ     ഡോക്ടര്‍  ജയില്മോചിതനായി. ഏപ്രില്‍ 15 നാണ്    സുപ്രീം    കോടതി ബിനായെക് സെന്നിനു  നിരുപാധികജാമ്യമനുവ ദിച്ചത്.  സെഷന്സ് ജഡ്ജി ബി .പി വര്മയുടെ നിര്ദ്ദ പ്രകാരം  വ്യക്തിഗത ബോണ്ടും 50 ,000 രൂപ ജ്യാമതുകയും നല്കി  ഏപ്രില്‍ 18  നു   തിങ്കളാഴ്ച യാണ്   ഡോക്ടര്‍.സെന്റായ്പൂര്‍ സെന്ട്രല്‍  ജയിലില്‍ നിന്ന് മോചിതനായത്.



 നക്സല്ബന്ധമാരോപിച്ചു 2007  മേയിലാണ് ബിനായക് സെന്‍ അറ സ്റ്റിലാകുന്നത്. രണ്ടു  വര്‍ഷത്തി നു ശേഷം  മെയ്‌   2009 -ല് സുപ്രീം കോടതി സെന്നിനു ജ്യാമ്യം നല്‍കി. ഡിസംബര്‍  2010   ലാണ് പിയുഷ് ഗുഹയ്ക്കും നാരായണ്സന്യാലിനുമൊപ്പം   റായ്പൂര്‍ സെഷന്‍സ് കോടതി രാജ്യദ്രോഹ ക്കുറ്റത്തിനു സെന്നിനെ  ജീവ പര്യന്തം തടവിനു ശിക്ഷിച്ചത്.   കാല്‍ നൂറ്റാണ്ടില
ധികമായി   രാജ്യത്തെ  പാവപ്പെട്ടവര്ക്കും പൌരന്മാരുടെ അവകാശങ്ങള്ക്കും 
വേണ്ടി പൊരുതുന്ന  പ്രശസ്ത ശിശു രോഗ വിദഗ്ധനാണ് ബിനായക്   സെന്‍. ചട്ടിസ്ഗട്ടിലെ ഗോത്രവര്ഗ്ഗക്കാര്ക്കും ഖനി തൊ ഴിലാളികല്ക്കുമിടയി ലാണ് ഡോസെന്നിന്റെ സേവന  മേഖല .വളരെ താഴ്ന്ന ജീവിത സാഹ
ചര്യങ്ങള്‍  നിലനില്ക്കുന്ന  ചട്ടിസ്ഘട്ടില് ‍ നക്സല്‍ ഭീഷണി വ്യാപകമാണ്. ഭീഷണി അടിച്ചമര്ത്താന്‍  2005 -ല്‍      സര്ക്കാര്‍  സ്പോണ്സര്‍  ചെയ്ത   'സല്വാ ജൂദമെന്ന   ജനകീയ സേനയുടെ   അതിക്രമങ്ങള്ക്കെതിരെ  രംഗ ത്ത് വന്നതാണ് ചതീസ്ഗടിലെ ബി ജെ  പി സര്ക്കാര് ‍ ബിനായക് സെന്നിനെ തിരെ തിരിയാന്‍ കാരണമായത്‌ .പൌരാവകാശ സംഘടനയുടെ (PUCL )  ദേശീ
 വൈസ് പ്രസിഡന്റെന്ന നിലയില്‍ സല്വാ ജൂടമിന്റെ അതിക്രമങ്ങളെക്കുറി
ച്ച്    മറ്റു ദേശീയ മനുഷ്യാവകാശ സംഘടനകള്ക്കൊപ്പം വിശദമായ അന്വേഷണം
 നടത്തി റിപ്പോര്ട്ട്‌ പ്രസിദ്ധീകരിച്ചു.സെന്നിനെതിരെ കള്ളക്കേസുണ്ടാക്കുകയാ
യിരുന്നു ചതിസ്ഘട്ദ് സര്ക്കാര്‍.വ്യക്തമായ തെളിവില്ലതെയാണ്  തന്നെ ശിക്ഷി
ച്ചതെന്നു വ്യക്തമാക്കി സെന്‍ ചടിസ്ഘദ്  ഹൈ ക്കോടതിയെ സമീപിച്ചിരുന്നു .
പക്ഷേ കോടതി ഹര്ജി തള്ളി .അതിനെ തുടര്ന്നാണ്‌ ജ്യാമ്യമനുവദിക്കനമെന്നാ
വശ്യ്പെട്ടു സുപ്രീം കോടതിയില്‍ ഹര്ജി നല്കിയത്.  രാ ജ്യദ്രോഹക്കുറ്റം  ചുമ
ത്താന്‍ പര്യാപ്തമല്ലെ ന്നും അതിനാല് ‍ സെന്നിനു നിരുപാധിക  ജ്യാമ്യ മനുവദി ക്കുകയാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.   
സുപ്രീം കോടതിയുടെ നിരീക്ഷണങ്ങള്ക്കും കുത്തിതറക്കുന്ന ചോദ്യങ്ങള്ക്കും മുന്നില്‍ ഛത്തീസ്ഗഡ് സര്ക്കാരിന്റെ വാദമുഖങ്ങള്‍ അടിസ്ഥാനരഹിതമായി .ബിനായക് സെന്‍ ഒരു പക്ഷേ, നക്സല്‍ അനുഭാവി   ആയേക്കാമെന്നും  എങ്കില്‍  പോലും  അത് ദേശദ്രോഹക്കുറ്റമാകുന്നില്ലെന്നും ജസ്റിസ് . ഹര്ജിത് സിം ഗ്  ബേദി ,   ജസ്റ്റിസ്    ചന്ദ്രമൌലി കുമാര്‍പ്രസാദ് എന്നിവരടങ്ങുന്ന ബെഞ്ച്‌ നിരീക്ഷി
ച്ചു.    സര്ക്കാരിന് വേണ്ടി അഡ്വ .യു .ലളിത് സെന്നിനെതിരെ ചാര്ത്തിയ കുറ്റ
ങ്ങള്‍  വീണ്ടും  ന്യായീകരിക്കാന്‍  ശ്രമിച്ചപ്പോള്‍ 'മിസ്റ്റര്‍ ലളിത്നാം ഒരു ജനാധി പത്യ  രാജ്യത്താണ് ജീവിക്കുന്നതെന്നതെന്ന് ഓര്ക്കണമെന്നാ'യിരുന്നു കോ ടതി
യുടെ മറുപടി .  സെന്നിന്റെ വീട്ടില്‍ നിന്ന്   നക്സല് ‍ ലഘു   ലേഖകളും സാഹിത്യങ്ങളും ‍ കണ്ടെടുത്തുവെന്നു  വാദിച്ചപ്പോള്‍  സമൂഹത്തില്‍  എല്ലാ തരം  ലഘു ലേഖകളും    വിതരണം  ചെയ്യപ്പെടുമെന്നും  അവ  നമ്മുടെ  കൈ കളിലെത്തുമെന്നും അതുകൊണ്ട് മാത്രം ഒരാളെ കുറ്റവാളിയാക്കാമോയെന്നു  കോടതി ചോദിച്ചു. ഗാന്ധിജിയുടെ  ജീവചരിത്രം  വീട്ടില്‍  സൂക്ഷിക്കുന്ന വരൊക്കെ    ഗാന്ധിയന്മാ രാകുമോ  എന്നായിരുന്നു  ജസ്റ്റിസ് സി. കെ.പ്രസാദി ന്റെ ചോദ്യം .


  റായ്പൂര്‍ സെഷന്‍സ് കോടതിയുടെ വിധിക്കെതിരെ പൌരാവകാശ  പ്രവര്‍ത്തകകര്  ശക്തമായ      പ്രചാരങ്ങള്‍       നടത്തിയിരുന്നു.   ജനാധിപത്യ
 വിശ്വാസികള്‍    രാജ്യവ്യാപകമായി പ്രതിഷേധിചിരുന്ന്നു  . കൂടാതെ  അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടനകള്‍ ഇന്ത്യാ ഗവ:മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. നാല്പതോളം നോബല്‍ സമ്മാന ജേതാക്കളും സെന്നിന്റെ മോചനത്തിന് വേണ്ടി ശക്തമായി ആവശ്യപ്പെട്ടിരുന്നു. 

ജീവിതത്തിലെ ഏറ്റവും വൈകാരികമായ നിമിഷമാണിതെന്നു  പ്രൊഫ: ഇലിന സെന്‍ സുപ്രീം കോടതി വിധിക്ക് ശേഷം മാധ്യമങ്ങളോട് പ്രതി കരിച്ചു.  സെന്നിന്റെ മോചനത്തിന് വേണ്ടി പ്രവര്‍ത്തിച്ച എല്ലാവരുടെ യും കഠിന ശ്രമത്തിന്റെ ഫലമാണ് ഈ കോടതി വിധിയെന്ന് മകള്‍ അപരാജിത സെന്‍ പറഞ്ഞു.  ചതിസ്ഗടിലെ ജനങ്ങളില്‍ പകുതിലേറെ  പേരും പട്ടിണിയിലാണ്,  സമൂഹത്തിലെ   ഏറ്റവും   വലിയ അക്രമം  ഈ ഘടനാ പരമായ    അക്രമമാണെന്നും  ഈ അടിസ്ഥാന പ്രശ്നത്തെ ഫലപ്രദമായി നേരിടെണ്ടതുന്ടെന്നും       ജയില്‍ മോചനത്തിന് ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ബി  നായക്  സെന്‍ പറഞ്ഞു. 'ഘടനാ പരമായ  അക്രമം'    ഇല്ലായ്മ  ചെയ്താലേ   നക്സല്‍ അതിക്രമങ്ങള്‍  നേരിടാനാവൂ.പട്ടിണി   സ്ഥിരമായി നിലനില്‍ക്കുന  ഒരു സമൂഹത്തില്‍  നിന്നുകൊണ്ട്  എങ്ങനെയാണ്   നക്സല്‍ ഭീഷണി  അടക്കമുള്ള    പ്രശ്നങ്ങളെ   കൈകാര്യം ചെയ്യുകയെന്ന്   ഡോ. സെന്‍ ചോദിച്ചു .

ഇന്ത്യന്‍ പീനല്‍    കോഡിന്റെ (1860 )     ഭാഗമല്ലാതിരുന്ന ഈ നിയമം  പിന്നീട്  കൂട്ടിചേര്‍ക്കപെട്ടതാണ്.   അധിനിവേശ ജനതയെ  കൈകാര്യം ചെയ്യാന്‍   കോളനി ഭരണകാലത്ത് ,ചുട്ടെടുത്ത നിയമമാണ് 124 -A   (രാജ്യദ്രോഹം ). ഈ നിയമമാണ്   സ്വത്രന്ത്ര ഭാരതത്തിലെ ഭരണകൂടങ്ങള്‍ ഇന്നും സ്വന്തം പൌരന്മാര്‍ക്കു നേരെ    പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. നൂറുകണക്കിന്  പൌരന്മാര്‍ രാജ്യത്തെങ്ങും  ഈ നിയമം    മൂലം    അന്യാ യമായി  തടവ്‌ ശിക്ഷ   അനുഭവിച്ചുകൊണ്ടിരിക്കയാണ്.എതിര്‍സ്വരങ്ങള്‍  ഇല്ലാതാക്കാന്‍   ഭരണകൂടങ്ങള്‍  ഉപയോഗിക്കുന്ന   കലാഹരണപ്പെട്ട   ഇത്തരം കരി നിയമങ്ങള്‍  പുനപരിശോധനക്ക്  വിധേയമാക്കേണ്ടതുണ്ട്.

 സെന്നിനു ജ്യാമ്യമനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെക്കു റിച്ച്  മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെ I P C 124-A(Law of  sedition)    നിയമം പുനരാലോചന നടത്തി പരിഷ്കരിക്കുമെന്ന് കേന്ദ്ര നിയമ മന്ത്രി
വീരപ്പ   മൊയ് ലി   യുടെ പ്രസ്താവന    ഇക്കാര്യത്തില്‍   പ്രതീക്ഷക്കു   വക  നല്‍കുന്നു.    സെന്നിനു ജ്യാമ്യമനുവദിച്ചു കൊണ്ട് കോടതി നടത്തിയ നിരീക്ഷണങ്ങള്‍ വളരെ   ശ്രദ്ധേയവും  ഐ .പി .സി (124 -A ) വകുപ്പ് പ്രകാരം അന്യായമായി തടവ്‌ ശിക്ഷ അനുഭവിക്കുന്ന നിരവധി പേര്‍ക്ക് ആശ്വാസമുളവാക്കുന്നതാണ്.